blog counter
സാക്ഷ
മോന്തായം കത്തുന്ന ഒരു വീടാണ് ഞാന്‍..
മക്കളെയും, അമ്മയെയും, മാറ്റിപ്പാര്‍പ്പിക്കാന്‍
അവസാന സത്രം അമ്പലക്കുളം.
ശ്വാസം മുട്ടുമ്പോള്‍ അവര്‍ മേലേക്ക് നീന്തി വരും
കഴുക്കോല്‍ കത്തി ചുമലില്‍ വീണിട്ടും
ഞാനിവിടെ തന്നെയുണ്ട്‌
ബലികൊടുക്കുമ്പോള്‍ കൊഴുത്ത
കാളക്കുട്ടിതന്നെ വേണമല്ലോ!
 

പടിപ്പുരയുടെ കല്ലോതുകിന്റെ പള്ളയില്‍
പൊട്ടിയ മണ്‍കലത്തുണ്ട് കൊണ്ട്
പണ്ട് ഞാന്‍ എഴുതിയ എന്റെ പേരെന്തായിരുന്നു?
അക്ഷരങ്ങളില്‍ പായലുകള്‍ മൂടി
അത് മാഞ്ഞു പോയിരിക്കുന്നു
ഇങ്ങനെ എല്ലാ ഓര്‍മ്മകളിലും പായലുകള്‍ നിറഞ്ഞു
നാം ഓര്‍മ്മയില്ലാത്ത കാലത്തിന്റെ കളിപ്പട്ടങ്ങളാവും
 
അങ്ങനെയാണ് വരികള്‍ക്കിടയില്‍
പൂര്‍ണവിരാമങ്ങള്‍ നാമറിയാതെ വന്നു വീഴുന്നത് !

മുളച്ചു പൊങ്ങിയ വിത്തിനോടു
ഒരു
കിളി "നിനക്കുഞാനുണ്ട്,
നീ വിത്തായിരുന്നപ്പോള്‍ തി
ന്ന് തീര്‍ക്കാതിരുന്നതിനു
നീയെനിക്ക് കൂടു വെക്കാനൊരു ചില്ല തരിക,
മരിക്കുമ്പോള്‍ പട്ടടയൊരുക്കാന്‍ ഇലതരിക,
എന്റെ ചാരം തിന്നു നിന്റെ ശിഖരങ്ങളില്‍ നിറയെ
നല്ല വിത്തുകള്‍ തൂക്കുക 
എന്റെ മക്കള്‍ അവ തിന്നാതെ കാവലിരു
ന്ന് മുളപ്പിക്കും
നിന്റെ മരമക്കളോട്, എന്റെ മക്കള്‍ ഒരു കഥ പറയും
ഉച്ചിയില്‍ മോന്തായം കത്തിവീണ് മരിച്ച ഒരമ്മയുടെ കഥ
അന്നേരം പടിപ്പുരയുടെ കല്ലോതുക്കിന്റെ
പള്ളയില്‍ നിന്നും പായലുകള്‍ പഴയ ഒരു പേര് ചുട്ടെടുക്കും
സാക്ഷ
മാറ്റിപ്പാര്‍പ്പിച്ച വാക്കുകളുടെ വീട്ടില്‍
കുത്തും,കോമയുമായി ഞാനും നീയും
അടുത്ത ഖണ്ടികയില്‍ തുടങ്ങുന്ന
കുഞ്ഞുങ്ങളുടെ വ്യാമോഹം,
ഓര്‍ത്തു വെച്ചിട്ടും ഓര്‍ത്തെടുക്കാന്‍ മറന്ന കുഴമ്പിന്റെ
ശീര്‍ഷകത്തില്‍ മരിച്ചു കിടന്ന മുത്തശ്ശി.
പൂര്‍ണ്ണ വിരാമത്തിന്റെ ഉപ്പുകല്ലില്‍
അച്ഛന് തര്‍പ്പണം ജാരമാര്‍ഗം.
അസ്ത്രം തിന്ന പക്ഷിക്ക്
അര്‍ജുനന്റെ പെരുവിരല്‍.
ആഴത്തിലൂളിയിട്ട പെങ്ങള്‍ക്ക്
ആഴിയില്‍ ആഴ്ന്നിറങ്ങിയവന്റെ നിശബ്ദത.

മഴപെയ്യുമെന്നു തോന്നുന്നു,
അമ്മേ, നമുക്കീ വിറകുകള്‍ പെറുക്കിവെക്കാം
നാളെ പനിച്ചിരിക്കുമ്പോള്‍ നിന്റെ മരുന്നിനു
സ്നേഹമെന്ന് പേര്‍...
ഹതാശം എന്റെ ആകാശം
പട്ടവും,പക്ഷിയുമില്ലാതെ നഗ്നം!
നഗ്നതയ്ക്ക് ഇല്ലായ്മ എന്നും പേര്‍...


കുട്ടികള്‍ കളിച്ചിറങ്ങട്ടെ
ഞാനതിലൊരു കടലാസ് തോണി കാണുന്നു!
പരീക്ഷ തോറ്റ കുട്ടിക്ക്
പാപനാശിനിയില്‍ പുണ്യാഹം...
നീ എന്റെ അമ്മ എന്ന്
വീടിനോടു ഞാന്‍.
ഹരിത സംജ്ഞകളുടെ
പൂന്തോട്ടത്തില്‍ ചാവേറിന്റെ വെട്ടുകിളി.


സ്വന്തമായൊരു വീടുണ്ടായിട്ടും,
സുന്ദരിയാമൊരു ഭാര്യയുണ്ടായിട്ടും,
ഉറങ്ങാന്‍ ഗുളിക വേണമെനിക്കിന്നും!
നിന്നെ മറക്കാന്‍ കഴിയായ്കയാല്‍
എനിക്ക് ജീവിതത്തിനുമേല്‍
ഒരു ആശ്ചര്യചിഹ്നമിടാന്‍ കൊതിതോന്നുന്നു....

വാക്ക് മറന്ന വരിയുടെ ഗുഹ്യഭാഗത്തിന്
വരിയുടക്കാത്ത പുല്ലിംഗം .
ഉത്തരായനം കാത്ത് എന്റെ ഗൗളികള്‍
വേട്ടക്കാരന് മുമ്പില്‍ മുറിച്ചിട്ട വാലുകള്‍
നിന്റെ ചില്ലക്ഷരങ്ങള്‍.
കൈയൊപ്പ്‌ മറന്നുപോകുന്നവന്റെ
പെരുവിരലിലെ നീലചിത്രം!
സാക്ഷ
കരുണ അതിജീവിക്കുന്ന മുള്‍പ്പടര്‍പ്പുകള്‍,
തീവണ്ടികളില്‍ അഭിരമിച്ചു പാടുന്ന
അന്ധഗായകരെപ്പോലെ...
ഖേതം അത്യഭിനയത്തിലേക്ക് വഴുതിവീഴുന്ന
ദ്വിഗംബരയാമങ്ങള്‍  മരണവീടിന്റെ
ചായ്പ്പുപോലെ...
വിരലുകള്‍ കൊണ്ട് നാം ഒരുജീവിതത്തിനു
എന്ത് നേടിക്കൊടുക്കുന്നു?
പ്രതിസന്ധികളുടെ ഒരാപല്‍സന്ധി!
കണ്ണുകള്‍ കൊണ്ടുനാം എന്ത് ചുമക്കുന്നു ?
തെറ്റുകളുടെ ഒരു മൃഗയാമം,
ചുരുക്കത്തില്‍ ജീവിതത്തിന്  ഏറ്റവും
ഉചിതം എതവയവം?
കഴുത്തെന്ന്‍ അയല്‍പക്കത്തെ കൂട്ടുകാരി
ഒരു മുഴം കയറില്‍ എഴുതിവച്ചു !

രമ്യശീലങ്ങലുടെ പാട്ടുകാരാ,
അര്‍ധോക്തികള്‍ നിന്‍റെ നഗരപടങ്ങള്‍ .
എനിക്ക്, കുഞ്ഞിനുമുമ്പില്‍ വിശപ്പിനാല്‍
നഗ്നമാക്കിയ വലിയമുലകള്‍  ജാരമാര്‍ഗമല്ല.
അതിന്റെ നനുത്തപാലിനാല്‍ ഞാന്‍ തിരിച്ചു
പിടിക്കും എന്‍റെ വറുതിപുരണ്ട  ഇന്നലെകള്‍.
കടലാസുതോണിയില്‍ നിന്നും എഴുന്നേറ്റുനിന്നു
കൈകേയി കരയുന്നു!
കാടാറുമാസ കെടുതിയോര്‍ത്ത് ...
പുരകത്തുന്ന ഗൃഹനാഥന് വാഴയില്‍ വിശ്വസിക്കാതെ വയ്യ !
ഇത്രയും വായിച്ചില്ലേ സുഹൃത്തേ നീ!
നീ പുരയോ? വാഴയോ ?
പുരയെങ്കില്‍ കത്താതെ വയ്യ,
വെറും വാഴയെങ്കില്‍ കുലക്കും മുമ്പേ
കത്തുന്ന പുരയേക്കുറിച്ചോര്‍ത്ത്
നിനച്ചിരിക്കാതെ അറ്റുവീഴാതെയും വയ്യ...... 
ജീവിതം തീര്‍ച്ചയായും ഇപ്പോള്‍ അറ്റുവീഴാന്‍ പാകത്തില്‍
ആരില്‍നിന്നോ  അച്ചാരം വാങ്ങിയ ഒരു മഴ തുള്ളിയാണ് !
Labels: 3 comments | | edit post
സാക്ഷ
കാറ്റ് അത്രയും കനത്തില്‍
മൂളിക്കൊണ്ടിരിക്കുന്ന ഒരു നട്ടുച്ചയില്‍
നിറയെ സാധ്യതകളുള്ള
ചില രൂപകങ്ങളെ ധ്യാനിച്ച്‌
അയാള്‍ ചില മൃഗങ്ങളാക്കി!
ഒട്ടകങ്ങള്‍,
ആടുകള്‍,
കഴുതകള്‍,
നായകള്‍....
ഇത്രയും മതി ഒരു ചതുരങ്കത്തിന്റെ
ഇരുകരകളില്‍ തലപുകഞ്ഞിരുന്ന്‍
ഒരു ജീവിതം കളിക്കാന്‍..

രാജാവോ, കാലാളോ, എന്ന് തിരിച്ചറിയാതെ
പരസ്പ്പരം വെട്ടിവീണ കള്ളികള്‍
കറുപ്പായാലും, വെളുപ്പായാലും,
അടയാത്ത കണ്ണുകളാല്‍
ഉറ്റവരെ തിരഞ്ഞു നാമിങ്ങനെ
മരണമഭിനയിച്ചു കിടക്കും!

അപ്പോള്‍ ഉള്ളില്‍ മുളപൊട്ടിയ
പച്ചപ്പുതൊട്ട് ഒട്ടകം ആണയിടും
രൂപകങ്ങളെ ധ്യാനിച്ച്‌ ഒട്ടകമാക്കിയവനെ,
നീ സ്വയം രൂപഭേതം കൊതിക്കാഞ്ഞതെന്ത്?
ജീവിതം കൊണ്ട് എന്നെക്കാള്‍ എന്‍റെ രൂപത്തിന്
ഇണങ്ങുന്നത്  നീയായിരുന്നില്ലേ...
അയവിറക്കലുകള്‍  നിര്‍ത്തിവെച്ച്
ആട്ടിന്‍ പറ്റങ്ങള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കും
പ്രിയപ്പെട്ടവനെ,
ഒരാട്ടിന്‍ തോല് പുതച്ചു നിനക്ക് ഞങ്ങളുടെ
കൂടെ കഴിയാമായിരുന്നില്ലേ...
അനങ്ങാതെ നിന്നു തുരുമ്പുപിടിച്ച
കഴുതകള്‍ മൌനമുടച്ചിടും,
നിന്റെയത്രയും പ്രതീക്ഷകള്‍
ദൈവം എന്നില്‍ നിറച്ചിരുന്നെങ്കില്‍
ഞാനൊരു രാജ്യം തന്നെ വെട്ടിപ്പിടിച്ചേനെ...
ആകാശം നോക്കി കുരക്കുന്ന നായ പറയും
നിന്നെ യജമാനനെന്ന് തെറ്റിവായിച്ചതില്‍
ലജ്ജ തോന്നുന്നു എനിക്ക്...
പിന്നെ അവ ഒന്നൊന്നായി കൂട്ടം തെറ്റിപ്പിരിയുമ്പോള്‍
കാറ്റ് അത്രയും കനത്തില്‍
മൂളിക്കൊണ്ടിരിക്കുന്ന ആ നട്ടുച്ചയില്‍
മരുഭൂമിയില്‍ വീണു മുളക്കാന്‍ കാത്തിരുന്ന
ഒരു വിത്തായി മാറി,തന്നെ തിന്നു തീര്‍ക്കാന്‍
.ഇഴഞ്ഞെത്തുന്ന ഉരഗങ്ങളെ നോക്കി
കണ്ണുപൂട്ടാതെ അയാള്‍ കിടക്കും....
സാക്ഷ

(അടക്കിപിടിച്ച കാറ്റിനെ ശ്വാസം എന്ന് തെറ്റി വായിക്കുമ്പോലെ,
കാമാത്തിപുരിയിലെ അടഞ്ഞ വാതിലുകളെ
ചുരം എന്നുപറഞ്ഞുവെക്കുന്നതുപോലെ..
കുതിരച്ചാണകം നിറഞ്ഞ വഴികളില്‍
നഗ്നപാദങ്ങളോടെ നടക്കുന്നതിനെ
ജീവിതം എന്നുവിളിക്കുന്നതുപോലെ...) 

ഇവള്‍ ശയ്യാസുഖി
"ആരോ അറിഞ്ഞിട്ട പേരെന്ന്"
തിരിച്ചുപോരുമ്പോള്‍ കോണിപ്പടവിലെഴുതാന്‍
മറന്നില്ലൊരാള്‍..
കാലൊടിഞ്ഞ മേശമേല്‍
മണ്‍കൂജയില്‍ വീട്ടിലെ കിണര്‍ 
അതില്‍ കളഞ്ഞുപോയ
കളിപ്പന്തുനോക്കി
ഒരു  ദീര്‍ഘനിശ്വാസം....!
വൃക്ഷങ്ങളുണങ്ങും മുമ്പേ
പറന്നുപോയ പക്ഷികള്‍ക്ക്
നിന്‍റെ കണ്ണീരുകൊണ്ട് ഒരമ്പ്..
.
ഇവള്‍ ജ്വാലാമുഖി,
പാതി ഊതിക്കെടുത്തിയ മെഴുകുതിരിച്ചോട്ടില്‍
ഞാനിവിടെ ജീവിച്ചിരിപ്പുണ്ടെന്ന് കൈയ്യൊപ്പ്.
പാതികോറിയ കൈഞരമ്പില്‍
പച്ചകുത്തിയ മരണമൊഴി 
.
ഇവള്‍ ദ്രൗപതി,
ചേലമാറ്റി ആഴങ്ങളിലേക്കൂളിയിടുമ്പോള്‍
"കൃഷ്ണാ" എന്നൊരു നിലവിളി ഹൃദയത്തില്‍ !
" ജല്‍ദി കരോ ഭായ് സാബ്"
എന്നൊരു മുട്ട് വാതിലില്‍
ഓടാമ്പല്‍ നീക്കുമെന്ന ഭീതി.

ഇവള്‍ ചാരുലത
നാഭിയില്‍, പ്രസവമുറിവുകളില്‍നിന്നും
നിലവിളിക്കുന്ന കുഞ്ഞുങ്ങള്‍...
ചുരക്കുന്ന മുലകളില്‍ തലോടി
കാതില്‍ ചോദിച്ചു
"നിനക്കെത്ര മക്കളുണ്ട്"!
"പ്ഫ" മുഖമടച്ചോരാട്ടില്‍
കഥയിതുകമനീയം!
  
ഇവള്‍ ഇന്ദ്രനീല
വക്രിച്ചചുണ്ടില്‍ ഉമ്മവെക്കുമ്പോള്‍
ഉടഞ്ഞ ജനലിലൂടെ ഒരൊറ്റുകണ്ണ്
അമാവാസി  വെച്ചുവിളമ്പുന്നു!

മുറിയലാകെയും, മൂര്‍ത്തമൌനത്തിനാല്‍
മൂളിമൂളിക്കരയുന്നനാഥം ശിശുക്കള്‍
രേതസ്സില്‍ നിന്നുമാദ്യ ചുംബനം കിട്ടാതെ
സൂഷ്മരേണൂക്കള്‍ ശ്വേതാംബരര്‍.