blog counter
സാക്ഷ
മോന്തായം കത്തുന്ന ഒരു വീടാണ് ഞാന്‍..
മക്കളെയും, അമ്മയെയും, മാറ്റിപ്പാര്‍പ്പിക്കാന്‍
അവസാന സത്രം അമ്പലക്കുളം.
ശ്വാസം മുട്ടുമ്പോള്‍ അവര്‍ മേലേക്ക് നീന്തി വരും
കഴുക്കോല്‍ കത്തി ചുമലില്‍ വീണിട്ടും
ഞാനിവിടെ തന്നെയുണ്ട്‌
ബലികൊടുക്കുമ്പോള്‍ കൊഴുത്ത
കാളക്കുട്ടിതന്നെ വേണമല്ലോ!
 

പടിപ്പുരയുടെ കല്ലോതുകിന്റെ പള്ളയില്‍
പൊട്ടിയ മണ്‍കലത്തുണ്ട് കൊണ്ട്
പണ്ട് ഞാന്‍ എഴുതിയ എന്റെ പേരെന്തായിരുന്നു?
അക്ഷരങ്ങളില്‍ പായലുകള്‍ മൂടി
അത് മാഞ്ഞു പോയിരിക്കുന്നു
ഇങ്ങനെ എല്ലാ ഓര്‍മ്മകളിലും പായലുകള്‍ നിറഞ്ഞു
നാം ഓര്‍മ്മയില്ലാത്ത കാലത്തിന്റെ കളിപ്പട്ടങ്ങളാവും
 
അങ്ങനെയാണ് വരികള്‍ക്കിടയില്‍
പൂര്‍ണവിരാമങ്ങള്‍ നാമറിയാതെ വന്നു വീഴുന്നത് !

മുളച്ചു പൊങ്ങിയ വിത്തിനോടു
ഒരു
കിളി "നിനക്കുഞാനുണ്ട്,
നീ വിത്തായിരുന്നപ്പോള്‍ തി
ന്ന് തീര്‍ക്കാതിരുന്നതിനു
നീയെനിക്ക് കൂടു വെക്കാനൊരു ചില്ല തരിക,
മരിക്കുമ്പോള്‍ പട്ടടയൊരുക്കാന്‍ ഇലതരിക,
എന്റെ ചാരം തിന്നു നിന്റെ ശിഖരങ്ങളില്‍ നിറയെ
നല്ല വിത്തുകള്‍ തൂക്കുക 
എന്റെ മക്കള്‍ അവ തിന്നാതെ കാവലിരു
ന്ന് മുളപ്പിക്കും
നിന്റെ മരമക്കളോട്, എന്റെ മക്കള്‍ ഒരു കഥ പറയും
ഉച്ചിയില്‍ മോന്തായം കത്തിവീണ് മരിച്ച ഒരമ്മയുടെ കഥ
അന്നേരം പടിപ്പുരയുടെ കല്ലോതുക്കിന്റെ
പള്ളയില്‍ നിന്നും പായലുകള്‍ പഴയ ഒരു പേര് ചുട്ടെടുക്കും